Thursday 8 March 2012

ദാരിദ്ര്യം

ഞാനൊരു മനുഷ്യനല്ല എന്നതോര്‍ത്തു ഞാന്‍ ഇന്ന് അതിയായി സന്തോഷിക്കുന്നു .കാരണം ജീവിതം അത്ര മേല്‍ തീക്ഷ്ണമാണ് എന്നാ തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയിരിക്കുന്നു .
ഞാനൊരു നിഴലാണ് എങ്കിലും കാണുന്ന ദുഷ്കരമായ കാഴ്ച്ചകളെ നിങ്ങളിലേക്ക് എത്തിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ് ....
അത്തരത്തിലൊരു വേദനാജനകമായ ദ്രിശ്യത്തിലേക്ക്.............................
                     
 പൊട്ടിയ പളുങ്ക് പാത്രം -
ഒട്ടിച്ചു ചെര്‍ക്കുന്നോരച്ച്ചന്‍ ,
കത്തിമുനയിലെ രക്തം -
അതിലേയ്ക്ക് ഇറ്റിച്ചു വീഴ്ത്തുന്നോരമ്മ ,
ഒരു കഷ്ണം വിരല്‍ കണ്ടിച്ഛതിലേക്കിടുന്ന മകള്‍ ,
പാകത്തിനുപ്പു കിട്ടാന്‍ തന്റെ 
വിയര്‍പ്പതിലേക്ക് ഒഴിക്കുന്ന അനുജന്‍ ......
തിളയ്കുന്ന ചോരയില്‍ ,
പിടയ്കുന്ന വിരല്‍ കണ്ടു നാവു നുണയുന്ന നാല് പേര്‍ .
ഇതിന്‍ പേര് ദാരിദ്ര്യമോ ;-
മനുഷ്യത്ത്വമില്ലായ്മയോ.......?????   

Thursday 1 March 2012

നിനക്കായ്‌ .....

ഒരു നിഴലായി മാറിയെന്നു കരുതി സ്നേഹിച്ചവരെ ഉപേക്ഷിക്കാനോ വെറുക്കാനോ കഴിയില്ലല്ലോ ......
ഞാന്‍ ഒത്തിരി ഇഷ്ടപ്പെട്ട ,എന്നെ ഒത്തിരി സ്നേഹിച്ച ഒരാള്‍ക്ക് വേണ്ടി .......
                  നിനക്കായ്‌ .....
മുറിവേറ്റു പിടയുമൊരു പാവം കപോതമാ
ടിയന്നോരശ്വാസമേകൂ നീ .....

പുണ്യ ഗംഗയായ്‌ ഒഴുകുന്നു നീ ഉള്ളില്‍ 
പൂജ പുഷ്പമായ് വിളങ്ങുന്നു നീ മുന്നില്‍ 
പുഞ്ചിരി കൊണ്ട് നീ പൂന്തോപ്പു തീര്‍ക്കുന്നു 
കണ്ണീരില്‍ നിന്ന് നീ മുത്തുകള്‍ വാരുന്നു
കരുണയാനോമന പുത്രനെന്നോതുന്നു 
ഉയരങ്ങള്‍ ആകേണം സ്വപ്നമെന്നരുളുന്നു
മിഴി നീര് തോരാതെ നീ ഇന്ന് പിരിയുന്നു .....
ശിഷ്യ ആണെങ്കിലും ഞാന്‍ ,
നിനക്കെന്നുമൊരു കൊച്ചു പൂവായിരുന്നല്ലോ .....

വായനാ ജാലകം മെല്ലെ തുറന്നു നീ എന്നെ നടത്തിയല്ലോ ,
സാഹിത്യ സംഗീത സങ്കല്പ ലോകത്തിലെക്കെന്നെ നീ -
കൈ പിടിച്ച്ചുയര്‍ത്തിയല്ലോ......
ഇച്ഛാശക്തിയാനുത്തമ വിജയത്തിന്‍ പാതയെന്നോതിയല്ലോ ,
ഇച്ച്ചൈകൊത്തുയരുവാന്‍ നിശ്ചയം പനിയെനമെന്നരുളിയല്ലോ ....

വിദ്യാ പീടത്തില്‍ നീ പകര്‍ന്ന വെളിച്ചവും 
ശിഷ്യ ഹൃദയങ്ങളില്‍ നീ പകര്‍ന്ന ജ്ഞാനവും,
ഒരു കൊച്ചു പുല്‍നാമ്പ് കാറ്റില്‍ കിലുങ്ങും പോല്‍ -
നിന്‍ സ്മേരവും .....

കണ്ട നാള്‍ നീഎനിക്കു അന്യ മാത്രം ...
പിന്നെന്നോ ഞാന്‍ നിന്നെ അറിഞ്ജീടുന്നു..
ജ്ഞാനം പകര്‍ന്നു നീ ഗുരുവായീടുന്നു...,
സ്നേഹമെകി നീ അമ്മയായീടുന്നു..,
ജീവിത വഴിത്താരകളിലെന്നോ -
ര്‍മ പുസ്തകങ്ങളില്‍ ഒരു കൂട്ടാകുന്നു.....

മായുന്നു മറയുന്നു നീയെന്‍ -
മിഴിയിണയില്‍ നിന്നാകിലും-
മനതാരില്‍ വിളങ്ങുന്നു നിര ദീപമായ് ......
ഗുരുവാനെന്കിലും നീയെന്നരുമ സഖിയല്ലേ ......
ഓര്‍മതന്‍ താളുകളില്‍ ഞാന്‍ കാത്തു വൈച്ചീടുന്നു
നിന്നെ ഒരു മയില്‍‌പ്പീലിത്തുണ്ടായ് .......