Showing posts with label ആധുനിക കവിത. Show all posts
Showing posts with label ആധുനിക കവിത. Show all posts

Tuesday, 12 February 2019

കുറുമ്പൻ ലുട്ടാപ്പി ...!!!

കുറുമ്പൻ ലുട്ടാപ്പി ...!!!


കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി .....

എത്ര തകർത്താലുമൊട്ടും ഭയക്കാതെ കുസൃതി കാട്ടുന്ന ലുട്ടാപ്പി ,
മായാവി കുട്ടനെ കുപ്പിയിലാക്കാനായി മന്ത്രം പഠിക്കുന്നു ലുട്ടാപ്പി.... 

കുട്ടൂസനപ്പൂന്റേം, ഡാകിനിയമ്മുന്റേം കണ്ണിലെ കണ്മണി ലുട്ടാപ്പി,
വിക്രമനണ്ണന്റെ ഒക്കത്തിരിക്കും , മുത്തുന്റെ മുത്താകും ലുട്ടാപ്പി ....

രാജൂനേം , രാധേയും , നാട്ടിലെ പിള്ളാരേം  വട്ടം കളിപ്പിക്കും ലുട്ടാപ്പി ,
മായാവിക്കുട്ടന്റെ മാന്ത്രിക ദണ്ഡിനെ അമ്പേ ഭയക്കുന്നു ലുട്ടാപ്പി ..... 

അക്ഷര മുത്തുകൾ ചൊല്ലി പഠിച്ചൊരു കാലം മുതൽക്കെന്റെ കൂട്ടാണേ ,
ലുട്ടാപ്പിയില്ലാത്ത ചിത്ര കഥയെനിക്കൊട്ടും പിടിക്കില്ല ചങ്ങായി .....

കുട്ടിക്കുറുമ്പുകൾ വട്ടം പിടിക്കുന്ന കാലം മുതൽക്കുള്ള കൂട്ടാണേ ,
കുന്തത്തിൽ കേറിയിട്ടങ്ങോട്ടുമിങ്ങോട്ടും കുന്തി പറക്കുന്ന ലുട്ടാപ്പി ......

Tuesday, 17 March 2015

ബജറ്റ് തുള്ളൽ


ബജറ്റ് തുള്ളൽ 


(Note :തുള്ളൽ കവിതകൾ എഴുതി പരിചയമില്ലാത്തതു കൊണ്ടും ,
നമ്പ്യാർ ചേട്ടന്റെ ശിഷ്യത്വം കിട്ടാത്തത് കൊണ്ടും ഉണ്ടായേക്കാവുന്ന താള വിത്യാസങ്ങൾക്ക് ആദ്യമേ ക്ഷമാപണം .....)



ഇടതന്മാരുടെ മുറവിളിയൊന്നും  പണ്ടേപ്പോലെ ഫലിക്കുന്നില്ല ..
പണ്ടൊരു സമരം കൊണ്ടവർ നേടി മണ്ഡലവിജയം ഒന്നാകെ ..
എന്നാലിന്നോ സമരം വെറുമൊരു പ്രഹസനമായി 
സമരക്കാരോ പെരുവഴിയായി ......

അടികൾ , ഇടികൾ ,കടികൾ ,തൊഴികൾ , 
സഭയിൽ മുഴങ്ങി കതിനവെടി...

കേരള മണ്ണിൽ ചിരിയുടെ പൂരം കൊടി പാറിച്ചൊരു ബജറ്റ് 
തലയുടെ മോളിലെ ക്യാമറ കാണാതോട്ടംതുള്ളല്  കുമ്മിയടി..
കട്ടില് കിട്ടാഞ്ഞീഷു മഹേശൻ മേശമേലേറി ഘോഷമുണർത്തി..
ഒന്ന് തൊടാനായ് വിരലതു നീണ്ടു ,കിട്ടി തോളിലൊരൊറ്റ കടി ..

ഫൈവ്സ്റ്റാറില്ല , രമേശുമില്ല ,സുരേഷുമില്ല ,
കസേരയെത്തി കാലതൊടിഞ്ഞു..

തലയിലിടാനായ് മുണ്ടതുമില്ല ഓടിയൊളിക്കാൻ പഴുതുകളില്ല 
നാണക്കേടിന്നതിരുകളില്ല ,പോകാനായിനി നാണവുമില്ല
ബജെറ്റ് ചരിതം മാലോകർക്കായി സമ്മാനിച്ച സഖാക്കൻമാരെ 
ഇനിയെന്തറിയാൻ  ഇനിയെന്തോതാൻ 

സ്തംഭിപ്പിക്കാമോടിയോളിക്കാം ഇറങ്ങിപ്പോകാം 
പ്രതികരണത്തിന് വിവിധ മുഖങ്ങൾ
പ്രതിഫലനത്തിന് സമരമുഖങ്ങൾ 

പഴിചാരീട്ടാ പടികളിറങ്ങും മുൻപൊരു മാത്ര  
ആരായു നീ സ്വയമൊരു കുറി നിന്നോടായി 
കാട്ടി കൂട്ടിയ കോപ്രായങ്ങളെയെങ്ങനെ കാറ്റിൽ പറത്തീടും ,
എങ്ങനെ കഴുകികളഞ്ജീടും

Thursday, 9 October 2014

തുളകൾ ...



തുളകൾ ...




ഹൃദയത്തിന്റെ പാനപാത്രത്തിൽ നേർത്തൊരു തുള ...
സ്നേഹത്തിന്റെ നീർമുത്തുകൾക്ക് ചങ്ങലക്കെട്ടുകൾ 
പൊട്ടിച്ച്ചതിലൂടൊഴുകാം ..... 
ആ നീർമുത്തുകളെ സ്വർണ നൂലിൽ കോർത്തു 
ഞാൻ നിന്നെ അണിയിക്കാം ......

പക്ഷേ ........
അതിനു മുൻപൊരു തുള്ളിയെങ്കിലും നല്കണം നീ ...
ആ തുള്ളികൾക്കു സ്നേഹമെന്നാകണം നാമം .
എന്റെ തുള വീഴാ പ്രണയത്തിൻ പാത്രത്തിൽ 
നീയേകിയ തുള്ളികൾ ചേർത്തു ഞാനൊരു മാലയുണ്ടാക്കാം .
നല്കുമോ നീയാ മാലയ്ക്കു ജീവിതമെന്ന നാമം ...???

സംശയം .....
എന്റെ പ്രണയത്തിലും സ്വാർത്ഥതയുടെ തുളകളോ ....????

Thursday, 8 March 2012

ദാരിദ്ര്യം

ഞാനൊരു മനുഷ്യനല്ല എന്നതോര്‍ത്തു ഞാന്‍ ഇന്ന് അതിയായി സന്തോഷിക്കുന്നു .കാരണം ജീവിതം അത്ര മേല്‍ തീക്ഷ്ണമാണ് എന്നാ തിരിച്ചറിവിലേക്ക് ഞാന്‍ എത്തിയിരിക്കുന്നു .
ഞാനൊരു നിഴലാണ് എങ്കിലും കാണുന്ന ദുഷ്കരമായ കാഴ്ച്ചകളെ നിങ്ങളിലേക്ക് എത്തിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ് ....
അത്തരത്തിലൊരു വേദനാജനകമായ ദ്രിശ്യത്തിലേക്ക്.............................
                     
 പൊട്ടിയ പളുങ്ക് പാത്രം -
ഒട്ടിച്ചു ചെര്‍ക്കുന്നോരച്ച്ചന്‍ ,
കത്തിമുനയിലെ രക്തം -
അതിലേയ്ക്ക് ഇറ്റിച്ചു വീഴ്ത്തുന്നോരമ്മ ,
ഒരു കഷ്ണം വിരല്‍ കണ്ടിച്ഛതിലേക്കിടുന്ന മകള്‍ ,
പാകത്തിനുപ്പു കിട്ടാന്‍ തന്റെ 
വിയര്‍പ്പതിലേക്ക് ഒഴിക്കുന്ന അനുജന്‍ ......
തിളയ്കുന്ന ചോരയില്‍ ,
പിടയ്കുന്ന വിരല്‍ കണ്ടു നാവു നുണയുന്ന നാല് പേര്‍ .
ഇതിന്‍ പേര് ദാരിദ്ര്യമോ ;-
മനുഷ്യത്ത്വമില്ലായ്മയോ.......?????